കെട്ടുറപ്പില്ലാത്ത ചോർന്നു ഒലിക്കുന്ന വീട്
കെട്ടുറപ്പില്ലാത്ത ചോർന്നു ഒലിക്കുന്ന വീട്
കെട്ടുറപ്പില്ലാത്ത ചോർന്നു ഒലിക്കുന്ന വീട് പ്രാഥമിക ആവശ്യങ്ങൾക്ക് ക കൂസോ കുളിമുറിയോ ഇല്ല വീട്ടിൽ എലിയുടെയും പെരുച്ചായിയുടെയും താവളം ഒറ്റമുറി. കറണ്ടില്ല വെള്ളമില്ല – ആഹാരം പാചകം ചെയ്തു കഴിക്കാൻ ഒരു മണ്ണ് അടുപ്പ് മുഴു പട്ടിണിമഴ വന്നാൽ ഉറക്കമില്ലാത്ത രാത്രികൾ ഉടുവസ്ത്രമില്ല മുട്ടത്തറ കല്ലുംമൂട്ടിലേ രണ്ടു കുട്ടികളുള്ള സുധയുടെ കുടുബത്തിൻ്റെ അവസ്ഥ രണ്ടു കുട്ടികളും സ്കൂൾ വിദ്യാർത്ഥികൾ ‘സ്കൂൾ തുറന്നു സ്കൂളിൽ പോകാൻ പുസ്തകമോ – ബാഗോ പഠനോപകരണങ്ങൾ ഒന്നുമില്ല ആരും ശ്രദ്ധിക്കാത്ത ഒരു കുടുബത്തിൻ്റെ അവസ്ഥ സ്കൂളിലേ അദ്ധ്യാപിക മിക്ക ദിവസവുംഈ കുട്ടികൾക്ക് വീട്ടിൽ നിന്നും ആഹാരം കൊണ്ടുവന്നു കൊടുക്കും. അച്ഛൻ ഉപേക്ഷിച്ചു പോയ കുടുബത്തിൻ്റെ ദുരവസ്ഥ മാതൃഭൂമി ലേഖകൻ പ്രദീപ് ചിറക്കലിൻ്റെ ശ്രദ്ധയിൽ പെട്ടുവാർത്തയായി കരുണയുള്ള മനസാക്ഷിയുള്ള നിരവധി സംഘടനകളും വൃക്തികളും നേരിൽ വന്നു കണ്ട് കുടുബത്തിനു ആവശ്യമായ എല്ലാ സഹായങ്ങളും നൽകിവരുന്നു തലസ്ഥാനനഗരിയിൽ ഏറ്റവുമധികം ജീവ കാരുണൃപ്രവർത്തനങ്ങൾ നടത്തിവരുന്ന വിനയ സ്പർശം ശ്രീ വിനയചന്ദ്രനോട് ഞാൻ മാതൃഭൂമിയിലേ വാർത്തയും ഈ കുടുംബത്തിൻ്റെ ദുരിതാവസ്ഥയും ബോദ്ധ്യപ്പെടുത്തി. അതുപ്രകാരം ശ്രീ വിനയചന്ദ്രൻ ഈ കുടുബത്തിനു ‘ അത്യാവശ്യമായി വേണ്ടിയിരുന്ന ഒരു ഗ്യാസ് സിലിണ്ടറും അടുപ്പും ബെഡ് ഷീറ്റുകളും പുതപ്പുകളും എന്നോടൊപ്പം വീട്ടിൽ വന്നു ആ കുടുബത്തിനു നൽകി – ആ കുടുബത്തിൻ്റെ ഇന്നത്തെ അവസ്ഥയിൽ സഹായി പ്രവർത്തിക്കുന്ന മുട്ടത്തറ സുമേഷും എന്നോടൊപ്പം ഉണ്ടായിരുന്നു കിഴക്കേകോട്ട പൗരസമിതി ഈ കുട്ടികളുടെ തുടർ വിദ്യാഭ്യാസം ഏറ്റെടുത്തു വിനയ സ്പർശം ശ്രീ വിനയചന്ദ്രന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0