എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം നേടാത്തവര്‍ 21 ശതമാനം; മന്ത്രി വി ശിവന്‍കുട്ടി.

തിരുവനന്തപുരം : ‘എട്ടാം ക്ലാസില്‍ സബ്ജക്ട് മിനിമം നേടാത്തവര്‍ 21 ശതമാനം; ഈ കുട്ടികള്‍ക്ക് അതത് വിഷയങ്ങളില്‍ അധിക പിന്തുണാ ക്ലാസ് നൽകുമെന്നും മന്ത്രി വി ശിവന്‍കുട്ടി.
എട്ടാം ക്ലാസില്‍ ഏതെങ്കിലും വിഷയത്തില്‍ സബ്ജക്ട് മിനിമം നേടാത്തവര്‍ 21 ശതമാനം ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആകെ എട്ടാം ക്ലാസ് പരീക്ഷ എഴുതിയ 3,98,181 വിദ്യാര്‍ഥികളില്‍ ഒരു വിഷയത്തില്‍ എങ്കിലും ഇ ഗ്രേഡ് ലഭിച്ചവരുടെ എണ്ണം 86,309 ആണ്. ഇ ഗ്രേഡിന് മുകളില്‍ ഒരു വിഷയത്തിലും നേടാത്തവരുടെ എണ്ണം 5516 ആണ്. ആകെ പരീക്ഷ എഴുതിയ കുട്ടികളില്‍ 1.30 ശതമാനം ആണിവര്‍.
എഴുത്തു പരീക്ഷയില്‍ ഓരോ വിഷയത്തിലും 30 ശതമാനം മാര്‍ക്ക് നേടാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഏപ്രില്‍ ഏഴിന് രക്ഷാകര്‍ത്താക്കളെ അറിയിക്കുകയും പ്രസ്തുത കുട്ടികള്‍ക്ക് ഏപ്രില്‍ എട്ടു മുതല്‍ 24 വരെ അധിക പിന്തുണാ ക്ലാസുകള്‍ നടത്താനും നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം ക്ലാസുകള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ ആയിരിക്കും. നിശ്ചിത മാര്‍ക്ക് നേടാത്ത വിഷയത്തില്‍/ വിഷയങ്ങളില്‍ മാത്രം വിദ്യാര്‍ഥികള്‍ അധിക പിന്തുണാ ക്ലാസുകളില്‍ പങ്കെടുത്താല്‍ മതിയാകും. ഏപ്രില്‍ 25 മുതല്‍ 28 വരെ പുനഃപരീക്ഷയും ഏപ്രില്‍ 30ന് ഫലപ്രഖ്യാപനവും നടത്തും.ഓരോ ജില്ലയിലും പിന്തുണാ ക്ലാസുകള്‍ നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയിട്ടുണ്ട്. ഓരോ വിദ്യാലയത്തിലെയും സാഹചര്യം പരിഗണിച്ച് അവിടുത്തെ അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ജനപ്രതിനിധികളുടെയും ഓ സഹകരണത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി
What's Your Reaction?






