കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ പൂർണമായും വെള്ളത്തിൽ മുങ്ങി

കഴിഞ്ഞ ദിവസം കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ പൂർണമായും വെള്ളത്തിൽ മുങ്ങി. കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം തീരത്തേക്ക് എത്താനാണ് കൂടുതൽ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു. കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതർ.

May 25, 2025 - 12:20
കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ പൂർണമായും വെള്ളത്തിൽ മുങ്ങി

ഹൈലൈറ്റ്:

  • കപ്പൽ പൂർണമായും മുങ്ങി
  • കപ്പലിലെ മുഴുവൻ ജീവനക്കാരും സുരക്ഷിതർ
  • കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം തീരത്ത് അടിയും

കൊച്ചി: കഴിഞ്ഞ ദിവസം കടലിൽ അപകടത്തിൽപെട്ട എംഎസ്‌സി എൽസ 3 ലൈബീരിയൻ കപ്പൽ പൂർണമായും വെള്ളത്തിൽ മുങ്ങി. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകൾ പൂർണമായും കടലിലേക്ക് വീണു. കപ്പൽ ഉയർത്തി കരയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരിക്കുന്നു. എന്നാൽ അത് വിജയം കണ്ടില്ല.

ഇന്ന് രാവിലെ ക്യാപ്റ്റനെയും മറ്റു രണ്ട് ജീവനക്കാരെയും കപ്പലിൽ നിന്നും മാറ്റിയിരുന്നു. കപ്പൽ പൂർണമായും കടലിൽ മുങ്ങുമെന്ന സാഹചര്യത്തിലാണ് ഇവരെ മാറ്റിയത്. കപ്പൽ ചരിഞ്ഞപ്പോൾ തന്നെ ഇതിലെ ജീവനക്കാരെ രക്ഷപെടുത്തിയിരുന്നു. എന്നാൽ കപ്പൽ ഉയർത്താം എന്ന വിശ്വാസത്തിലാണ് ക്യാപ്റ്റനും മറ്റ് രണ്ട് ജീവനക്കാരും കപ്പലിൽ തുടർന്നത്.

മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ, അപകടത്തിൽപെട്ട കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനുമായി രാവിലെ തന്നെ എത്തിയിരുന്നു. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും കപ്പലുകൾ സ്ഥലത്തുണ്ടായിരുന്നു പക്ഷെ മോശം കാലാവസ്ഥയെ തുടർന്ന് കപ്പൽ ഉയർത്താൻ സാധിച്ചില്ല.

കപ്പലിൽ നിന്ന് കടലിൽ പതിച്ച കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം തീരത്തേക്ക് എത്താനാണ് കൂടുതൽ സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു. തിരുവനതപുരം തീരത്തേക്ക് എതാൻ സാധ്യത കുറവാണെന്നും അവർ പറഞ്ഞു. കണ്ടെയ്നറുകൾ ഇന്ന് തന്നെ തീരത്തടിയാൻ സാധ്യത കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. കണ്ടെയ്നറുകളിൽ സൾഫർ കലർന്ന ഇന്ധനമാണെന്ന വാർത്തകൾ വരുന്നുണ്ട്. എന്നാൽ കണ്ടെയ്നറുകൾക്കുള്ളിൽ എന്താണെന്നുള്ള കൃത്യമായ വിവരം പുറത്ത് വിട്ടിട്ടില്ല.

വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പൽ കൊച്ചി പുറങ്കടലിൽ ചരിഞ്ഞതിനെ തുടർന്നാണ് കണ്ടെയ്നറുകൾ കടലിൽ വീണത്. കൊച്ചി തീരത്ത് നിന്നും 70.3 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് അപകടത്തിൽപെട്ടത്. കണ്ടെയ്നറുകളിൽ മാരകമായ രാസവസ്തുക്കൾ ഉള്ളതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശം പുറത്തിറക്കിയിട്ടുണ്ട്. കണ്ടെയ്നറുകൾ തീരത്ത് അടിഞ്ഞാൽ ജനങ്ങൾ തൊടരുതെന്നും അധികാരികളെ വിവരം അറിയിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞിട്ടുണ്ട്.

മെയ് 24 ശനിയാഴ്ച ഉച്ചയ്ക്ക് 1.25 നാണ് കപ്പൽ ചരിഞ്ഞത്. 'കപ്പൽ 26 ഡിഗ്രി ചരിഞ്ഞുവെന്നും കണ്ടെയ്നറുകളിൽ കുറച്ചെണ്ണം കടലിൽ വീണുവെന്ന് തീരസേനയുടെ രക്ഷാകേന്ദ്രത്തിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു'. തുടർന്ന്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ചു നാവികസേനയുടെ പട്രോൾ യാനമായ ഐഎൻഎസ് സുജാതയും തീരസേനയുടെ ഡോണിയർ വിമാനവും പട്രോൾ യാനങ്ങളായ ഐസിജിഎസ് അർണവേഷ്, ഐസിജിഎസ് സക്ഷം എന്നിവ സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾ തുടങ്ങി.

കപ്പലിൽ മൊത്തം 24 ജീവാനക്കാർ ഉണ്ടായിരുന്നു. അതിൽ 21 പേരെ തീരസേനയും നാവികസേനയും ഇന്നലെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ക്യാപ്റ്റനടക്കം മറ്റ് രണ്ട് ജീവനക്കാരെ ഇന്ന് രാവിലെയും രക്ഷപെടുത്തി. നിലവിൽ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0