വേഗതയുടെ പുതിയ പാതയുമായി രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ വരുന്നു; അറിയാം സവിശേഷതകൾ
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ പദ്ധതി 36 മാസത്തിനകം പൂർത്തിയാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. മുംബൈ–അഹമ്മദാബാദ് റൂട്ടിലാണ് ട്രെയിൻ ഓടിത്തുടങ്ങുക. ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിൽ വേഗതയുടെ വിപ്ലവമാകാനിരിക്കുന്ന ഈ പദ്ധതി നവീന സാങ്കേതികവിദ്യയിലൂടെയാണ് മുന്നേറുന്നത്.

ഇന്ത്യയുടെ റെയിൽവേ അവസ്ഥയിൽ ചരിത്രപരമായ ഒരു മാറ്റം കൊണ്ടുവരുന്ന ബുള്ളറ്റ് ട്രെയിൻ പ്രോജക്റ്റ് 36 മാസത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുംബൈ – അഹമ്മദാബാദ് റൂട്ടിലാണ് ആദ്യമായി രാജ്യത്തെ ബുള്ളറ്റ് ട്രെയിൻ സർവീസ് നടത്തുക. കൂടാതെ യാത്രയുടെ വേഗതയും സൗകര്യവും പുതിയ ഉയരങ്ങളിൽ എത്തിക്കുക എന്നതാണ് ബുള്ളറ്റ് ട്രെയിൻ വഴി ലക്ഷ്യമിടുന്നത്. രാജ്യത്തെ കൂടുതൽ ഭാഗങ്ങളിലേക്ക് ഈ പ്രോജക്റ്റ് വ്യാപിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ട്രാൻസ്പോർട്ട് മേഖലയിൽ ഒരു വിപ്ലവം സൃഷ്ടിക്കാൻ ഈ പദ്ധതി മുന്നേറുകയാണ്.
ജപ്പാനുമായി ചേർന്ന് നിർമ്മിക്കുന്ന 15 ബില്യൺ ഡോളറിന്റെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2028 ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. ഈ പ്രോജക്റ്റിന്റെ സവിശേഷതകൾ, സുരക്ഷാ സംവിധാനങ്ങൾ, ഉയർന്ന വേഗത, സംരംഭത്തിന്റെ പ്രതീക്ഷകൾ എന്നിവയുടെ മുൻപിൽ ഇന്ത്യയുടെ ഗതിവേഗ ട്രാൻസ്പോർട്ടേഷൻ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
കൂടാതെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് 50 ബില്യൺ ഡോളർ സമാഹരിക്കാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ 2028 ആകുമ്പോഴേക്കും ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും പദ്ധതി വികസനത്തിൽ അയൽ സംസ്ഥാനവുമായ ഗുജറാത്ത് മഹാരാഷ്ട്രയേക്കാൾ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ–അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ,മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ പ്രവർത്തിക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ വേഗതയിലൂടെ 508 കിലോമീറ്റർ ദൂരം വരുന്ന രണ്ട് പ്രധാന നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷ. നിലവിൽ 6-7 മണിക്കൂർ വരെ എടുക്കുന്ന ഈ യാത്ര, ബുള്ളറ്റ് ട്രെയിനിലൂടെ 2-3 മണിക്കൂറിനുള്ളിൽ പൂർത്തിയാകാൻ കഴിയും.
508 കിലോമീറ്റർ നീളമുള്ള ട്രാക്കിലൂടെയാണ് ആകെയുള്ള യാത്ര നടക്കുന്നത്. ആകെ 12 സ്റ്റേഷനുകൾ ഈ റൂട്ടിൽ ഉൾപ്പെടുന്നു. കൂടാതെ 21 കിലോമീറ്റർ നീളമുള്ള തുരങ്കമുണ്ട് അതിൽ 7 കിലോമീറ്റർ കടലിനടിയിലുള്ള തുരങ്കവും ഉൾപ്പെടുന്നു. അതേസമയം ഇത് ഇന്ത്യയുടെ റെയിൽവേ ചരിത്രത്തിലെ ആദ്യ കടലിനടിയിലുളള റെയിൽ തുരങ്കം കൂടിയാണിത്. കൂടാതെ ബിലിമോറയ്ക്കും സൂറത്തിനും ഇടയിലുള്ള ആദ്യ ഭാഗം 2028 ഓടെ പ്രവർത്തനക്ഷമമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നതും.
What's Your Reaction?






